ഡൽഹിയിൽ കർഷകരുടെ ട്രാക്റ്റർ റാലിക്കിടെ അക്രമം നടത്തിയവരെ തള്ളിപ്പറഞ്ഞ് സംയുക്ത സമര സമിതി. തങ്ങളോടൊപ്പം ഉളളവരല്ല അക്രമം നടത്തിയതെന്ന് സമര സമിതി അറിയിച്ചു. പുറത്തു നിന്നുള്ളവർ സമരത്തിൽ നുഴഞ്ഞുകയറിയവരാണ് അക്രമം നടത്തിയതെന്നും സംയുക്ത സമരസമിതി അറിയിച്ചു.
പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഘുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. സിംഘു, തിക്രി അതിർത്തികളിൽ നിന്നാണ് പരേഡ് ആരംഭിച്ചത്. ഡൽഹി അതിർത്തിയിൽ റാലി പൊലീസ് തടഞ്ഞത് സംഘർഷത്തിന് കാരണമായി
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നത് സംബന്ധിച്ച് ഡല്‍ഹി പോലീസും കര്‍ഷകരുമായി നടന്ന മൂന്നാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഡല്‍ഹിയിലെ ഔട്ടര്‍ റിംഗ് റോഡില്‍ ട്രാക്ടര്‍ റാലി സമാധാനപരമായി നടത്തുമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനുളള തീരുമാനത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിനായി നിയമിച്ച സമിതിയോട് സഹകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയ സംഘടനകള്‍ മുന്‍പ് നിശ്ചയിച്ച പ്രതിഷേധ പരിപാടികളില്‍ മാറ്റമുണ്ടാവില്ലെന്ന് അറിയിച്ചു
റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടായാല്‍ രാജ്യത്തിന് നാണക്കേടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കര്‍ഷകരുടെ റാലി തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത് രാജ്യത്തിന് അപമാനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്